Pages

Thursday, August 11, 2011

പിന്നിട്ട പത്ത് നാൾ






മുസ്ലിംകൾ പുണ്ണ്യങ്ങളുടെ പൂകാലമായി കാണുന്ന റമളാനിലെ പത്ത് ദിനങ്ങൾ കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് ഈ വ്രതം കൊണ്ട് എന്താണു നമ്മൾ ഉൾകൊണ്ടത് എന്നത് നമ്മുക്ക് ഒന്നു ചിന്തിച്ചാലോ?
ഒരു മുസ്ലിമാവാൻ വേണ്ട അഞ്ച് കാര്യങ്ങളിൽ നാലണ്ണം പ്രാവർത്തികമാകേണ്ട ഒരു മാസമാണ് റമളാൻ എന്നാണ് പൊതുവെ പറയപ്പെടുന്നത്.

ഒന്നാമത്തെ കാര്യമായ അള്ളാഹുവിലും പ്രവാചകനിലും ഉള്ള സാക്ഷ്യപ്പെടുത്തലാണ്.അതിന്ന് കലിമ എന്നാണ് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം...ഇതിന്ന് പ്രത്തേഗിച്ച് പ്രയാസങ്ങളോ മുതൽ മുടക്കോ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും ചെയ്ത് കൊണ്ടിരിക്കും.. ഇനി മുസ്ലിം മാതാപിതാക്കളുടെ മകനായി ജനിച്ചാൽ തന്നെ മതിയാകും ഈ കലിമക്ക് പകരം.അതായത് മുസ്ലിം മാതപിതാക്കൾക്ക് ജനിച്ചാൽ തന്നെ ആ കുഞ്ഞ് മുസ്ലിംകുട്ടി ആയിരിക്കും എന്ന് ചുരുക്കം..

രണ്ടാമത്തെ കാര്യമായ നിസ്കാരം ആണ് അൽപ്പം പ്രയാസം. ദിവസവും അഞ്ച് നേരം അത് നിർവഹിക്കുക എന്നത് അതും അതാത് സമയത്ത് ചെയ്യുക എന്നത് അൽപ്പം പ്രയാസം തന്നെ...എന്നാലും കൂടുതൽ ആളുകളും ഈ മാസത്തിൽ പള്ളിയിൽ എത്തിപ്പെടാൻ ശ്രമിക്കാറുണ്ട് എന്നതാണ് .. സാന്ദർഭികമായി പറയട്ടെ.. പല പള്ളികളിലും ആർക്കെങ്കിലും ഒന്നാമത്തെ ജമാഅത്ത് (കൂട്ടമായ നമസ്കാരം) കിട്ടിയില്ല എങ്കിൽ അവന്റെ നിസ്കാരം പിന്നെ കട്ടപൊകയാണ്. കാരണം ഒന്നാമത്തെ ജമാാത്ത് കഴിഞ്ഞാൽ പിന്നെ പള്ളിയിൽ ഒറ്റക്ക് നിസ്കരിക്കുന്നവരെയോ കൂട്ടമ്മായി നിസ്കരിക്കുന്നവരെയോ ഒന്നും പരിഗണിക്കാതെ ചില വെക്തികൾ പ്രഭാഷണം തുടങ്ങുകയായി.. എന്ത് പറഞ്ഞാലും ഇഹ്തികാഫിന്റെ പേര് പറഞ്ഞ് ഒരു ജോലിക്കും പോകാതെ പള്ളിയിൽ ചടഞ്ഞിരിക്കുന്നവർ കേൾക്കും എന്ന ഉറപ്പ് ഉള്ളത് കൊണ്ട് അറിയുന്നതും അറിയാത്തതും ഒക്കെ വിളിച്ച് പറയും. ഇതിൽ പന്ധിതന്മാരും പാമരന്മാരും എല്ലാം സമന്മാർ. അവരെ സംബന്തിച്ച് വയള് കഴിഞ്ഞ് പോകുംബോൾ കിട്ടുന്ന പണമാണ് പ്രശ്നം . മറ്റുള്ളവന്റെ നിസ്കാരം ഒന്നും അവർക്ക് പ്രശ്മ്മല്ല. ചുരുക്കി പറഞ്ഞാൽ റമളാനിലെങ്കിലും ഒന്ന് നിസ്കരിക്കാം എന്ന് കരുതി ആരെങ്കിലും പള്ളിയിൽ എത്തിയാൽ ഈ മതം വിറ്റ് കാശാകുന്നവന്മാർ അവിടേയും സാത്താനായി വരും എന്ന് ചുരുക്കം.. പിന്നെ നിസ്കരിക്കാത്തവന്റെ കാര്യം ..? അത് നമ്മുക്ക് വിടാം .. കാരണം അതിന്റെ വിധി പ്രവാചകൻ പറഞ്ഞിരിക്കുന്നു.. മുസ്ലിമിന്റെയും നിഷേധിയുടെയും ഇടയിലെ വെത്യാസം നിസ്കാരം ഒഴിവാക്കലാണ് എന്ന് പ്രവചകൻ പറഞ്ഞിരിക്കുന്നത് കൊണ്ട് അവനെ മുസ്ലിമായി കാണേണ്ടതില്ലല്ലോ?

റമളാൻ മാസത്തിൽ നോബ് എടുക്കുക എന്നത് പതിനഞ്ച് വയസ്സിനു മുകളിലുള്ള ബുദ്ധിയുള്ള എല്ലാ മുസ്ലിമിനും നിർബന്ധമുള്ള കാര്യം. അസുഖമുള്ളവനും യാത്രകാരനും ഇളവ് നെൽകിയിട്ടുണ്ടെങ്കിലും. മറ്റുള്ളവർക്കല്ലാം ഇത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.. "നിങ്ങൾക്ക് മുന്നെയുള്ളവർക്ക് നോബ് നിബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോബ് നിർബന്ധമാക്കി.നിങ്ങൾ ശൂശ്മത ഉള്ളവരാകാൻ വേണ്ടി" എന്ന് അള്ളാഹു ഖുർ-ആനിൽ പറയുന്നു.. വെറുതെ പട്ടിണികിടക്കാനല്ല അള്ളാഹു നോബ് നിർബന്ധമാകിയത്.. നമ്മൾ ശൂശ്മത ഉള്ളവരാകണം.. നമ്മുടെ പത്ത് ദിവസത്തെ നോബ് കൊണ്ട് നമ്മൾ അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഒരു നേരത്തെ ആഹാരത്തിന്ന് വകയില്ലാതെ ബുദ്ധിമുട്ടുന്ന പാവങ്ങളെ നമ്മൾ എന്നെങ്കിലും ഒരു ദിവസമെങ്കിലും ഓർത്തിട്ടുണ്ടൊ?
നോബ് തുറക്കുംബോൾ ഉണ്ടാക്കേണ്ട വിഭവങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ചിന്തിച്ച് തല പുണ്ണാകുബോൾ അത്തായത്തിന്ന് വകയില്ലാതെ കണ്ണീരൊഴുക്കുന്ന പാവപ്പെട്ട ഉമ്മമാരെ വിധവകളെ ഒക്കെ മറക്കാനല്ല അള്ളാഹു നോബ് നിർബന്ധമാക്കിയത്. പാവപ്പെട്ടവന്റെ വിഷപ്പറിയാൻ നമ്മൾ മടിക്കുന്ന കാലത്തോളം നമ്മുടെ നോബ് കൊണ്ട് നമ്മുക്ക് പ്രയോജനം കിട്ടിയെന്ന് കരുതാനാവുമോ? ആയിരങ്ങളും ലക്ഷങ്ങളും മുടക്കി നമ്മളിൽ പലരും നോബ്തുറ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നു.. പേരിനും പ്രസക്തിക്കും,രാഷ്ടീയ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാനും, ബിസിനസ്സ് ബന്ധങ്ങൾ നിലനിർത്താനും ഒക്കെ ഇന്ന് ഇഫ്താർ വിരുന്നുകളുടെ പേരിൽ നടത്തുന്ന ആഭാസങ്ങൾക്കും നാടകങ്ങൾക്കും ഒക്കെ നമ്മൾ സാക്ഷി ആവാറുണ്ട് ..പലപ്പോഴും പല പന്ധിതന്മാരും ഇതിൽ പങ്കെടുക്കുക മാത്രമല്ല ഇത് പോലത്തെ പരിപാടികൾ സംഘടിപ്പിച്ച് നോബ് ഉള്ളവനേയും ഇല്ലാത്തവനേയും ജാതി മത ഭേധമന്യെ വിളിച്ച് മത സൗഹാർദ്ദ സംഗമങ്ങൾ വരെ നടത്തി പ്രസക്തി നേടുന്നതും നമ്മുക്ക് കാണാം .. ഇതെല്ലാം എന്തിന്ന് വേണ്ടി ? പാവപ്പെട്ടവന്റെ ഒരു നേരത്തെ വിഷപ്പ് അകറ്റുകയെന്നതല്ല. പകരം ജനങ്ങളുടെ ഇടയിൽ പ്രസക്തിക്ക് വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണം കഴിക്കുന്നവനെ വിളിച്ച് നോബ് തുറപ്പിക്കുക എന്ന് വിരോധാഭാസം നടത്തി പന്ധിതനായി ചമഞ്ഞ് നടക്കുന്നവ്ർക്കും ദൈവം ഒരുനാൾ പ്രതിഫലം നെൽക്കും ഇൻഷാഅള്ളാ...അത് എന്തായാലും......
ഇത് എഴുതിയത് കൊണ്ട് മതസൗഹാർദ്ദത്തിന്ന് തുരങ്കം വെക്കുന്നവനായി എന്നെ ചിത്രീകരിക്കരുത്.. ഒരൊറ്റ വിഷപ്പറിയുന്നവൻ പോലും പങ്കെടുക്കാത്ത ഈ ഇഫ്താർ വിരുന്നുകൾ ദൈവ പ്രീതിക്ക് അർഹമാണോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത് ...
അത് കൊണ്ട് നോബ് എടുക്കുന്ന മുസ്ലിമേ നീ മുസ്ലിമാകുക... നിന്നേയന്മ് നിന്റെ സഹജീവികളേയും നീ പരിഗണിക്കുക....


ഇനി സകാത്ത് ..ഇത് ചിന്തിച്ചാൽപോലും നമ്മുക്ക് പലർക്കും ഹർട്ട് അറ്റാക്ക് ഉണ്ടാകും ..അത് അൽപ്പം വിശദമായി പറയാനുള്ളത് കൊണ്ട് അടുത്ത പോസ്റ്റിൽ..ഇൻഷ അള്ളഹ

Tuesday, July 19, 2011

KSRTC നഷ്ടത്തിലോ?

കേരളത്തിലെ മിക്ക ഗ്രാമങ്ങളിലൂടെയും സിറ്റികളിലൂടെയും തുടർച്ചയായി ഓടികൊണ്ടിരിക്കുന്ന നമ്മുടെ ആനവണ്ടി

നഷ്ടത്തിൽ ആണ് എന്നല്ലാതെ ഒരിക്കൽ പോലും ലാഭത്തിന്റെ കണക്ക് നമ്മുക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് വരെ ഇതിനെ കുറിച്ച്

ആർക്കും മനസ്സിലാക്കാൻ പറ്റാത്ത എന്ത് കണക്കാണ് ഇവർ കൂട്ടുന്നത് എന്നത് ഇതിൽ ജോലി ചെയ്യുന്നവർക്കോ ഇതിലെ യാത്രക്കാർക്കോ

മനസ്സിലായിട്ടില്ല..95 ശതമാനം ബസ്സുകളും സീറ്റിങ് ലോഡും സ്റ്റാന്റിംഗ് ലോഡുമായിട്ടാണ് സർവീസ് നടത്തുന്നത്. മറ്റ് പ്രൈവറ്റ് ബസ്സുകൾ

പകുതി സീറ്റുമായി പോയിട്ട് പോലും അവർക്ക് സർവീസ് ലാഭത്തിലാവുന്നു. അതേസമയം KSRTC ആവട്ടെ മുഴുവൻ സീറ്റുമായി പോയിട്ടും

നഷ്ടത്തിലും.. എന്തായിരിക്കും കാരണം ?

പ്രവറ്റ് ബസ്സുകളുടെ മൽസര ഓട്ടമാണോ ?

അതോ കെ എസ് ആർ ടി സി ജീവനക്കാർ പ്രാപ്തരല്ലാതവരാണൊ ?

അതൊ ksrtc നടപ്പാക്കുന്ന പരിഷ്ക്ക്ക്കാങ്ങൾ ആണൊ?

പലപ്പോഴും കെ എസ് ആർ ടി സി നടപ്പിലാകുന്ന പല പരിഷ്കാരങ്ങളും ജീവനക്കാർക്ക് പല പ്രഷ്നങ്ങളും

ഉണ്ടാകുന്നുഎന്നതാണ് സത്യം . ഉദാഹരണമായി ഇപ്പോൾ തന്നെ RPM കുറച്ച് കൊണ്ട് നടപ്പിലാക്കിയ നിയമം..ഇത് കൊണ്ട് ആർക്കാണ്

പ്രയോജനം ? നമ്മുക്ക് നോക്കാം ..പാലക്കാട്ട് നിന്നും കോഴിക്കേട്ടേക്ക് ഓടിയെത്താൻ മൂന്ന് മണിക്കൂറും നാല്പത് മിനുറ്റും സമയം ആണ്

ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇന്ന് RPM കുറച്ചതിന്ന് ശേഷം നാലു മണിക്കൂറിൽ കൂടുതൽ സമയം എടുത്ത് KSRTC ഓടിച്ച് എത്തുന്നത്

വരെ കാത്തിരിക്കാൻ സാധാരണ ഒരു യാത്രക്കാരനും തെയ്യാറാകും എന്ന് തോനുന്നില്ല. വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനുള്ള

ബുദ്ധിമുട്ടും ചെറിയ ഒരു കയറ്റം പോലും ഒന്നാമത്തെ ഗീറിലും രണ്ടാമത്തെ ഗീറിലും ഒക്കെ വലിപ്പിക്കേണ്ട ഗതികേടിലാണ് ട്രൈവർമാർ..

ഫലമോ? ആന വണ്ടീക്ക് പിന്നിൽ അരമണിക്കൂർ കയിഞ്ഞ് വരുന്ന മിനി വണ്ടികൾ പോലും മറികടന്ന് മണിക്കൂറുകൾക്ക് മുന്നെ

ഉദ്ദേശിക്കുന്നേടത്ത് എത്തിക്കുന്നു..പിന്നെ ആരെങ്കിലും ഈ ആന വണ്ടിയും കാത്ത് ഇവിടെ നിൽക്കുമോ ??...

പല പ്രാവ്ശ്യം ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും മേലാളന്മാർക്ക് അത് പരിഗണിക്കാൻ തെയ്യാറാവാത്തതാണ് ഇതിന്റെ

പിന്നിലെ ദുരൂഹത പുറത്ത് വരുന്നത്..പ്രൈവറ്റ് ബസ്സ് ഓപാരേറ്ററിൽ മാരിൽനിന്നും എന്തെങ്കിലും ആനുകൂല്യം കൈപറ്റിയിട്ടാണോ ഇവർ

ഈ പ്രശ്നം പരിഹരിക്കാൻ തെയ്യാറാവാത്തത് എന്ന് അന്യേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലങ്കിൽ പിന്നെ ഡ്രവർമാർക്കും

യാത്രക്കാർക്കും ഒരുപോലെ ഭുദ്ധിമുട്ട് ഉണ്ടാകുന്ന ഈ നടപടി ആർക്ക് വേണ്ടിയാണ് തുടർന്ന് പോകുന്നത് ?


ഇന്ധന ചിലവ് കുറയും എന്ന ഈ അശാസ്ത്രീയ കണക്കുകൾ പറഞ്ഞ് സ്വകാര്യ ബസ്സുടമകളെ സഹായിക്കാനും യാത്രക്കാരെ

ബുദ്ധിമുട്ടാക്കാനും മാത്രമെ ഇത്പോലത്തെ പരിഷ്കാരങ്ങൾക്ക് കഴിയുകയുള്ളൂ...

ഉദാഹരണമായി പറഞ്ഞ ഇത്പോലുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ പടിച്ച് ഉചിതമായ തീരുമാനങ്ങൾ എടുത്താൽ തന്നെ തീരുന്ന നഷ്ട്മെ

ഇന്ന് KSRTC ക്ക് ഉണ്ടാവൂ എന്നാണ് നമ്മുക്ക് തോനുന്നത്...

ബ്ലൊഗിൽ ഒരു പോസ്ട്ട്ടത് കൊണ്ടോ , വകുപ്പ് മന്ത്രിക്ക് ഒരു കത്ത് അയച്ചത് കൊണ്ടോ ഈ പ്രശ്നം തീരുന്നതല്ലന്ന് എനിക്കറിയാം ..

ഉദ്ദ്യോഗസ്തന്മാരുടെ അകമഴിഞ്ഞ സ്വാർത്തത ഇല്ലാത്ത മനസ്സുണ്ടങ്കിൽ മാത്രമെ ഇനി ഇതിനെ രക്ഷിക്കാനാവൂ............


അത്പോലെതന്നെ പ്രൈവറ്റ് ബസ്സ് മുതലാളിമാരുടെ കീശയിലെ കാശിനെ ആശിക്കാത്ത തൊഴിലാളിക്കൂടി ഇതിന്റെ വിജയത്തിന്ന്

അത്യാവ്ശ്യം ആണ് എന്ന് സാന്ദർഭികമായി ഓർമ്മിപ്പിക്കട്ടെ.............


നേരാം നമ്മുക്ക് നല്ല കാലം ഈ ആനവണ്ടിക്ക്...

ആവാം നമ്മുക്ക് ശുഭയാത്ര ഈ ആനവണ്ടിയിൽ..

Thursday, July 14, 2011

കാരകോണം

ഇന്ന് പത്ര പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് കോണ്ട് പുതിയ ഒരു നടപടിയിലേക്ക് ക്രിസ്ത്യന്‍മാനേജ്മെന്റ് വിദ്യാഭ്യാസ മാഫിയ തുടക്കം കുറിച്ചത് നമ്മള്‍ക്ക് കാണാന്‍ കഴിഞ്ഞു...
ഇത് അല്‍പ്പം ചില കുഞ്ഞാടുകളുടെ വെറൂം ഒരു വികാര പ്രകടനമായി മാത്രം കാണാന്‍ നമ്മുക്ക് പറ്റുമോ?...
അതല്ല തികച്ചും ആസൂത്രിതമായി നടത്തിയ ഒരു ആക്രമം ആയിരുന്നില്ലെ? എന്ന് നമ്മുക്ക് ചിന്തിക്കാന്‍ എന്താണ് തടസ്സം ?..
ഇത് ഇപ്പോള്‍ എം ഇ എസ് നടത്തുന്ന ഏതെങ്കിലും സ്ഥാപനങ്ങളിലോ മറ്റ് മുസ്ലിം മേനേജ്മെന്റ് നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിലോ ആണങ്കില്‍ ലോക്കല്‍ പോലീസു മുതല്‍ സി ബി ഐ യും ഐ എന്‍ എ യും റോ യും ഒക്കെ എപ്പോള്‍ അന്നേഷ്ണത്തിന്ന് എത്തിയെന്ന് ചോദിച്ചാല്‍ മതിയാവും ...
വിദേശ തീവ്രവാദ ബന്ധങ്ങള്‍ മുതല്‍ തീവ്രവാദി ആക്രമണം എന്ന് വരെ പറയാന്‍ മാധ്യമങ്ങളും വര്‍ഗ്ഗീയ വാദികളും മടിക്കില്ലായിരുന്നു..
ഭരണ തലപ്പത്ത് തങ്ങളുടെ മേലാളന്‍മാര്‍ ഇരിപ്പുണ്ട് എന്ന അഹങ്കാരത്തോടെ ഈ നാട്ടിലെ നിയമത്തേയും ജനങ്ങളേയും വെറും നോക്കുകുത്തികളാക്കി എന്ത് അക്രമവും ഞങ്ങള്‍ കാണിക്കും എന്ന ഒരു അഹങ്കാരം ഈ പാതിരിമാര്‍ക്ക് ഇന്ന് കൈവന്നിരിക്കുന്നു..
തങ്ങള്‍ നടത്തുന്ന എന്ത് വ്രത്തിക്കെട്ട പ്രവര്‍ത്തനത്തിനും സഭയിലെ കുഞ്ഞാടുകളുടെ പേര് പറഞ്ഞ് മറയിടാനും വര്‍ഗ്ഗീയതയും സാമൂഹ്യ നീതിയും പ്രസംഗിച്ച് തടയിടാനും ഈ ഇടയാളന്‍മാര്‍ കരുത്ത് നേടിയപ്പോള്‍ അല്‍പ്പം ചില ഗുണ്ടായിസവും വേണ്ടിവന്നാല്‍ എതിരുക്കുന്നവനെ നിര്‍മാജനം ചെയ്യുക എന്ന അമേരിക്കയുടെ തത്വത്തിലേക്ക് നീങ്ങാനും ഞങ്ങള്‍ തെയ്യാറാണ് എന്നതിന്റെ സൂചന മത്രമായി നമ്മുക്ക് ഇതിനെ കാണാം ..


50:50 അനുപാതത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ ആദ്യം സമ്മദിക്കുകയും പിന്നീട് അതില്‍ നിന്നും പിന്‍മാറി ഞങ്ങളുടെ കോളേജ് ഞങ്ങള്‍ക്ക് ഇഷ്ടാനുസരണം നടത്തുന്നതിന്ന് കോടതികളെ തെറ്റ് ധരിപ്പിച്ചും ഗൂണ്ടകളേയും സാമൂഹ്യവിരുദ്ധരേയും കൂട്ട്പിടിച്ച് എന്ത് അനീതി ഞങ്ങള്‍ ചെയ്താലും മിണ്ടാനോ പറയാനോ പാടില്ലയന്ന ഈ സഭാ പതിരിമാരുടെ മുഷ്ക്ക് കാണിക്കല്‍ ജനാതിപത്യ കേരളത്തിന്ന് അപമാനമാണ് .

എതിര്‍ക്കുന്നവരേയും വിമര്‍ഷകരേയും കൊന്നൊടുക്കുന്ന ലോകപോലീസിന്റെ പിന്‍ഗാമികളാവാന്‍ ഇന്ന് ഈ കൊച്ചു കേരളത്തില്‍ തെയ്യാറെടുക്കുന്ന ഈ ഗൂണ്ടാ മാഫിയ സംഘങ്ങളെ കണ്ടില്ലന്ന് നടിച്ചാല്‍ ഇതിലും വലിയ വില നമ്മള്‍ നെല്‍കേണ്ടിവരും .. അത് കൊണ്ട് പ്രതികരിക്കാന്‍ പ്രതിഷേധിക്കാന്‍ നമ്മള്‍ തെയ്യാറാവേണ്ട സമയം കഴിഞ്ഞിരിക്കുന്നു..


ഈ ഇടയന്‍മാര്‍ക്കും കുഞ്ഞാടുകള്‍ക്കും നല്ല ബുദ്ധി നെല്‍കേണമേ.....ആമീന്‍

ദൈവമേ..ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല....

ഈ ഇടയന്‍മാരേയും കുഞ്ഞാടുകളേയും സ്വയാശ്രയം കൊണ്ടനുഗ്രഹിക്കേണമേ..............

ദൈവത്തിനും പരിശുദ്ധത്മാവിനും സ്തുതി.............

Friday, July 8, 2011

ഞാന്‍ കോടീശ്വരന്‍

ഇന്ന് രാവിലെയാണ് എനിക്ക് ഒരു കോടിപതി ആയാല്‍ തരക്കേടില്ല എന്ന് ആദ്യമായി തോന്നിയത്.കാലത്ത് എഴുന്നേറ്റ് പത്രം തുറന്നപ്പോള്‍ ആദ്യപേജില്‍ തന്നെ കണ്ടത് കോടികള്‍ വിഴുങ്ങി വീര്‍പ്പ്മുട്ടി നിന്ന ഒരു ദൈവത്തെ പോസ്റ്റ്മോര്‍ട്ടം നടത്തി പുറത്തേക്ക് എടുത്ത ലക്ഷകണക്കിന്ന് കോടികളുടെ തുടര്‍കഥ.. പോകട്ടെ.. അതെല്ലാം ദൈവങ്ങള്‍ അല്ലെ? മനുഷ്യനായ എനിക്ക് അവിടെ എത്താനൊന്നും കഴിയില്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ച് അടുത്ത പേജ് മറിച്ച് നോക്കിയപ്പോള്‍ അതാ കാണുന്നു വീണ്ടും മറ്റൊരു കോടിയുടെ തമ്മില്‍തല്ല്. ശ്രീ തലസ്ഥാന ദൈവ സ്വാമിയെ ശരണം.. ഇതാണങ്കിലോ ജീവിച്ചിരുന്ന കാലത്ത് ഒരുപാട് മായാജാലങ്ങള്‍ കാട്ടി സ്വന്തം അണികളെ പിടിച്ചു നിര്‍ത്തി മുന്നിലും പിന്നിലും പിന്നെ ഇടത്തും വലത്തും നമസ്കരിപ്പിച്ചും ഒരുക്കൂട്ടി സംഭരിച്ചുണ്ടാക്കിയ കോടികള്‍ക്കു വേണ്ടി അടിപിടി കൂടുന്ന അണികളുടെ അവസ്ഥ പാവം സ്വാമി അറിയുന്നുണ്ടോ ആവോ ?.അപ്പോഴും എനിക്ക് കോടികളോട് പൂതി തോന്നിയില്ല. കാരണം ആസാമിയും ഒരു മനുഷ്യനാണങ്കിലും ദൈവം തന്നെയല്ലെ..? പോകട്ടെ. ഇതൊന്നും എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. കാരണം ഞാനൊരു സാധാരണ മനുഷ്യനല്ലെ. അടുത്ത പേജ് നോക്കാം എന്ന് കരുതി നോക്കിയത് തന്നെ മറ്റൊരു കോടിയുടെ വഴക്കിലേക്കാണ്.മുടിവെക്കാന്‍ നാനൂറു കോടിയുടെ കേന്ദ്രം ...പിഴച്ചുട്ടോ.. ഇത് അസൂയാലുക്കള്‍ പറയുന്നതാ...തിരുകേശ സൂക്ഷിപ്പ് പള്ളി.. എതിര്‍ക്കുന്നവന്ന് ഒന്നര കോടിയുടെ വീട് ഉണ്ടങ്കില്‍ ഞങ്ങളെ ഉസ്താദിന്ന് ആയിരത്തി അഞ്ഞൂറ് കോടിയുടെ ആസ്തി ഉണ്ടന്ന് ഉസ്താദിനെ പോലെ വേരോടാന്‍ പാഞ്ഞ് നടക്കുന്ന കോടീശ്വരനായ ശിഷ്യന്‍. അതും ഓര്‍ത്ത് ഇരുന്നിട്ട് കാര്യം ഇല്ലല്ലോ..കാരണം ഞാനൊരു മൂലിയാര് അല്ലല്ലോ? ഇനി വയിക്കാനാവില്ല പേപ്പര്‍ മടക്കി വെക്കട്ടെ എന്ന് കരുതി പേപ്പര്‍ മടക്കിയപ്പോഴാണ് മറ്റൊരു കോടി കഥ കാണുന്നത്.കോടികള്‍ ആസ്ഥിയുള്ള കുഞ്ഞാടുകളുടെ മക്കള്‍ക്ക് കോടികള്‍ കൊഴ വാങ്ങി വില്‍ക്കാന്‍ ഇടയന്‍മാര്‍ നടത്തുന്ന കോടികളുടെ സീറ്റ് കച്ചവട തര്‍ക്കം. തെരഞ്ഞെടിപ്പ് കാലത്ത് എല്ലാ അരമനകളിലും പോയി ആശീവാദം വാങ്ങി കുഞ്ഞാടുകള്‍ക്ക് ഇടയ ലേഖനം വായിപ്പിച്ച് ജയിച്ച് മന്ത്രിയായി വിലസുംബോള്‍ ഞങ്ങള്‍ ഇടയന്‍മ്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ ഈ കുഞ്ഞുഞ്ഞ് മാര്‍ക്ക് പറ്റില്ലല്ലോ?
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് കോടികളുടെ കഥ. ഇതോക്കെ കണ്ടങ്കിലും അപ്പോഴൊന്നും എനിക്ക് കോടികളോട് പൂതി തോനിയില്ല . ഒരു കട്ടന്‍ ചായയും കുടിച്ച് അങ്ങാടിയില്‍ വന്നു നിന്നതെ ഒള്ളൂ.. അതാ വരുന്നു ഗോപാലേട്ടന്‍..രണ്ട് കോടി രണ്ട് കിലോ സ്വര്‍ണ്ണം . നാളെ നറുക്കെടുപ്പ്.. രണ്ട് കോടിയെന്ന് കേട്ടപ്പോള്‍ എനിക്കും കോടിക്ക് ചെറിയ ഒരു പൂതി. പെട്ടന്ന് ചാടി ഒരു ടിക്കറ്റ് എടുത്തു. ഫലമോ? നാളെ നറുക്ക് എടുക്കുന്നത് വരെ മനസ്സ് കൊണ്ടങ്കിലും എനിക്കും ഒരു കോടിപതിയാവാലോ.. ഇനി അഥവാ നാളെ എനിക്ക് കോടി അടിച്ചില്ലങ്കില്‍ ആരെങ്കിലും ഒരു ഓണ കോടിയെങ്കിലും തരണേ...... അങ്ങിനെ ഒരിക്കലെങ്കിലും ഞാനും ഒരു കൊടീശ്വരനാവട്ടെ....

Thursday, July 7, 2011

സൂരജ് പറഞ്ഞത്.

ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല.

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.

ഏ ശ്രീധരമേനോന്റെ കേരളചരിത്രത്തില്‍ നിന്ന് ഒരു ഭാഗം നോക്കൂ: "എന്തെങ്കിലും കാരണം പറഞ്ഞ് പിന്നാക്ക സമുദായങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തുക എന്നതായിരുന്നു രാജ്യത്തിനു വരവുണ്ടാക്കാന്‍ അസന്ദിഗ്ധമായ ഒരേയൊരു മാര്‍ഗം. താണ ജാതിക്കാര്‍ വിവാഹം നടത്തണമെങ്കില്‍ ഒരു നിശ്ചിത തുക നാടുവാഴിക്കു കൊടുക്കണം. എന്നല്ല, തങ്ങളുടെ പൊട്ടക്കുടിലുകളുടെ പേരില്‍ പോലും അവര്‍ നികുതികെട്ടണമായിരുന്നു. തറി, ചക്ക്, വള്ളം, വല, വണ്ടി എന്നിവയിലെല്ലാം നികുതിയേര്‍പ്പെടുത്തിയിരുന്നു... 19-ആം ശതകത്തിന്റെ ആരംഭത്തില്പ്പോലും അടിമസമ്പ്രദായം പ്രാകൃതരീതിയില്‍ കേരളത്തില്‍ നിലനിന്നിരുന്നു. കൃഷിപ്പണിക്ക് വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂവുടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു... സ്വര്‍ണാഭരണങ്ങള്‍ അണിയുക, പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക മുതലായ കാര്യങ്ങള്‍ക്ക് രാജാവിനോ നാടുവാഴിക്കോ പതിവുനിരക്ക് അനുസരിച്ച് "അടിയറ" വച്ച് അനുവാദം വാങ്ങണമായിരുന്നു. വീട്ടില്‍ നല്ലകാര്യം നടക്കുകയോ മരണം നടക്കുകയോ ചെയ്താല്‍ നാടുവാഴിക് കാഴ്ചവയ്ക്കണമെന്ന നടപ്പിനു നീക്കുപോക്കുണ്ടായിരുന്നില്ല. ജീവിതാവകാശങ്ങള്‍ മിക്കതും നിഷേധിക്കപ്പെട്ടിരുന്ന സാധാരണ ജനം അധാര്‍മ്മികമായ ഒട്ടേറേ നികുതികളുടെയും വരികളുടെയും ദുര്‍‌വഹമായ ഭാരം ചുമക്കേണ്ടിവന്നതായിരുന്നു ഇതിന്റെയെല്ലാം ഫലം... ഉയര്‍ന്ന ജാതിക്കാര്‍ ഭൂനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വധശിക്ഷ ബ്രാഹ്മണര്‍ക്ക് ബാധകമേ ആയിരുന്നില്ല. താണ ജാതിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കഠിനമായിരുന്നു ശിക്ഷാനിയമം. മോഷണം ഗോവധം തുടങ്ങിയ സാധാരണ കുറ്റങ്ങള്‍ക്ക് പോലും വധശിക്ഷയാണു വിധിച്ചിരുന്നത്. ആനയെക്കൊണ്ട് കൊല്ലിക്കുക, പീരങ്കിവായില്‍ കെട്ടി നിറയൊഴിക്കുക, മൂന്ന് ദിവസം കൊണ്ട് മരിക്കത്തക്ക വിധം ചിത്രവധം ചെയ്ക മുതലായവ ശിക്ഷയുടെ സാധാരണ രൂപങ്ങളായിരുന്നു."


1750-ല്‍ (മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം, തിരുവിതാങ്കൂര്‍ രൂപപ്പെട്ടുവരുന്ന സമയം) സര്‍ക്കാര്‍ വക "മണ്ഡപത്തും‌വാതിലുകള്‍" ഉണ്ടാകുന്നു. മണ്ഡപത്തും‌വാതില്‍ ഉദ്യോഗസ്ഥര്‍ ഈഴവരും അതില്‍ത്താഴെയുമുള്ള ജാതിക്കാരെക്കൊണ്ട് വേതനമില്ലാതെ ചെയ്യിച്ചുവന്ന സര്‍ക്കാര്‍ നിര്‍മാണപ്പണികളെ "ഊഴിയം വേല" എന്നുപൊതുവായി വിളിച്ചുവന്നു. ഭാസ്കരനുണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ നിന്ന് : "ഊഴിയംവേലയും വിരുത്തിയേര്‍പാടും ഒരുതരം അടിമവൃത്തി തന്നെയായിരുന്നു. ഇവിടെയുള്ള കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സര്‍ക്കാര്‍ വക സത്രങ്ങളുടെയും കെട്ടിടങ്ങളുടെയും കല്ലും മരവും പണിയും വിരുത്തിയും ഊഴിയവും പ്രകാരം നടന്നതാണെന്നറിയണം. സര്‍ക്കാരിനുമുണ്ടായിരുന്നു നല്ലൊരു അടിമ ശേഖരം. അതിന് പുറമെയാണ് ഈ വക ഏര്‍പ്പാടുകള്‍. " 1815ല്‍ ഗൗരീപാര്‍‌വതീബായിയുടെ കാലത്താണു ഇതുനിര്‍ത്തലാക്കിയുള്ള വിളംബരം ഇറങ്ങുന്നതെന്ന് ഓര്‍ക്കണം. മറ്റൊരു നികുതി "തലയറ" എന്ന പേരില്‍ ഒരു തലവരി ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ-രാമയ്യന്‍ ദളവാ കൂട്ടുകെട്ട് ആരംഭിച്ചതെന്ന് അറിയപ്പെടുന്ന ഈ നികുതി നായരുള്‍പ്പടെയുള്ള മേല്‍‌ജാതികളെയും മാപ്പിളമാരെയുമൊക്കെ ഒഴിവാക്കി കീഴാള ജാതികളില്‍ നിന്ന് 6 കൊല്ലം കൂടുമ്പോള്‍ തലയെണ്ണി പിരിക്കുന്ന കരമായിരുന്നു. 1814ലെ ഒരു വിളമ്പരത്തിലൂടെയാണു തലയറ-വലയറ ആദി നികുതികള്‍ ഗൗരീപാര്‍‌വതിബായി നിര്‍ത്തലാക്കുന്നത്.

ഇളം കുളം കുഞ്ഞന്‍ പിള്ള ഈ വഹ നികുതികളെപ്പറ്റി ജന്മിസമ്പ്രദായം കേരളത്തില്‍" എന്ന അധ്യായത്തില്‍ (തെരഞ്ഞെടുത്ത കൃതികള്‍) എഴുതുന്നത് ഇങ്ങനെ : "സാധുക്കളില്‍ നിന്ന് കൂടുതല്‍ ധനം കവര്‍ന്നെടുക്കാനാണു നമ്പൂതിരിയുഗത്തില്‍ രാജാക്കന്മാര്‍ ശ്രമിച്ചിരുന്നത്. ഭൂനികുതിയില്ലാതായപ്പോള്‍ പുരുഷാന്തരം (മരണ നികുതി), രക്ഷാഭോഗം, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, തലപ്പണം, മുലപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ഏഴ, കോഴ, ചങ്ങാതം, ആണ്ടുകാഴ്ച, മീശക്കാഴ്ച, മേനിപ്പൊന്ന്, ദത്തുകാണിക്ക തുടങ്ങിയ അനവധി ഇറകളും തിറകളും ഏര്‍പ്പെടുത്തി ചിലപ്പോള്‍ വയ്യാവരി (സഹിക്കാന്‍ വയ്യാത്ത കരം എന്നര്‍ത്ഥം) പോലും ജനം കൊടുക്കേണ്ടിവന്നു."

വര്‍ഷകാലം ചതിക്കുകയോ വെള്ളപ്പൊക്കം വരുകയോ ചെയ്താല്‍ വിള നശിക്കുകയും ദാരിദ്ര്യം സഹിക്കാതാകുകയും ചെയ്യുമ്പോള്‍ സ്വയം വില്പ്പനയ്ക്ക് വയ്ക്കാനായി ഗതികെട്ട് പിന്നാക്കജാതികളും ദരിദ്രരും ഇറങ്ങുന്ന അവസ്ഥയുണ്ടാവുന്നു. 1775ല്‍ ജെയിംസ് ഫോര്‍ബ്സ് എന്ന ബ്രിട്ടിഷുകാരന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ : "ക്ഷാമകാലത്ത് ദരിദ്രപ്പരിഷകള്‍ വിശപ്പിന്റെ പ്രേരണയാല്‍ അഞ്ചുതെങ്ങിലേക്കും മറ്റ് തുറമുഖങ്ങളിലേക്കും നീങ്ങുന്നു. ഒരു ചെറുപ്പക്കാരന്‍, തീറ്റിപ്പോറ്റപ്പെടുക എന്ന പ്രതിഫലത്തിനു പകരമായി തന്നെത്തന്നെ വില്‍ക്കുന്നതും അമ്മ സ്വന്തം കുഞ്ഞിനു ഒരു ചാക്ക് അരി വിലപറയുന്നതും ഹതാശനായ ഒരച്ഛന്‍ ഭാര്യയെയും മക്കളേയും അടക്കമായി നാല്പതോ അമ്പതോ പണത്തിനു വില്‍ക്കുന്നതും നിങ്ങള്‍ക്കവിടെ കാണാം." ഒരു ഉറുപ്പികയ്ക്ക് ഫോര്‍ബ്സിനു തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഒരു മുക്കുവസ്ത്രീയില്‍ നിന്ന് ഫോബ്സ് കുട്ടിയെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഒടുവില്‍ അര ഉറുപ്പികയ്ക്ക് കുഞ്ഞിനെ അവര്‍ പോര്‍ച്ചുഗീസുകാരനായ ഒരാള്‍ക്ക് വിറ്റെന്നുമുള്ള അനുഭവക്കുറിപ്പും ജയിംസ് ഫോബ്സ് എഴുതിയിട്ടുണ്ട്.

1800കളുടെ തുടക്കത്തില്‍ റാണിമാരായ ഗൗരി ലക്ഷ്മീബായി (1810-'15), പിന്നാലെ സ്ഥാനമേറ്റ പാര്‍‌വതീബായി (1815-'29) എന്നിവരെ ഭരണത്തില്‍ സഹായിച്ചിരുന്ന റസിഡന്റ് ദിവാന്‍ മണ്‍‌റോയുടെ ശ്രമഫലമായാണു ഈ മനുഷ്യത്വരഹിത നികുതികളത്രയും ഇല്ലാതായത്. നായര്‍ക്കും ഈഴവര്‍ക്കും സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍ അണിയാന്‍ അടിയറപ്പണം വയ്ക്കേണ്ടെന്ന നിലവന്നതും (മേനിപ്പൊന്ന്), ജാതി വ്യത്യാസമില്ലാതെ ആര്‍ക്കും വീടുകള്‍ ഓടുമേയാം എന്ന നിലവന്നതും ഗൗരിപാര്‍‌വതീ ബായിയുടെയും റസിഡന്റ് മണ്‍റോയുടെയും ഭരണകാലത്താണ്‌. 1811ല്‍ ലക്ഷ്മീബായിയുടെ ഉത്തരവിലാണു അടിമക്കച്ചവടത്തിനു പരിമിതമായ ഒരു ഔദ്യോഗിക വിലക്ക് വരുന്നത്.



1820ല്‍ സര്‍‌വേ മെമ്വാറില്‍ വാര്‍ഡും കോര്‍ണറും കുറിച്ചിടുന്ന കീഴാളജാതികളുടെ ഭക്ഷണത്തെപ്പറ്റിയുള്ള വിവരണം നോക്കുക: "താഴ്ന്ന ജാതിക്കാര്‍ക്ക് അരി ഭക്ഷണമാകുന്നത് വര്‍ഷത്തില്‍ അല്പം നാളേയ്ക്ക് മാത്രമാണു. കൈവശം വരുന്ന അല്പമാത്രമായ ശേഖരം തീരുന്നതോടെ നട്ടുവളര്‍ത്തുന്ന കിഴങ്ങുകളും നാനാവിധ കാട്ടുകിഴങ്ങുകളും ഒരുതരം പനന്തടിയില്‍ നിന്നെടുക്കുന്ന പൊടിയും മാത്രമാകുന്നു അവരുടെ ഭക്ഷണം. വിവേചനമില്ലാത്ത വിശപ്പ് ഏതുതരം കാട്ടുകിഴങ്ങുകളും - വിശേഷിച്ച് വെള്ളത്തിലെ കിഴങ്ങുകള്‍ - ഭക്ഷ്യങ്ങളാക്കി മാറ്റുന്നു. കായലില്‍ കഴുത്തറ്റം മുങ്ങിനിന്ന് പുലയര്‍ ഇത് തിരയുന്നതു കാണാം. ഇവകൊണ്ട് തീരാത്തതു എലി ഓന്ത് എന്നീ ജീവികളാണു നികത്തുന്നത്. തീരെത്താഴ്ന്ന ജാതിക്കാര്‍ അറപ്പുണ്ടാക്കുന്ന ഈ വിഭാഗത്തെ മിക്കപ്പോഴും ആശ്രയിക്കേണ്ടി വരുന്നു" (പി കെ ബാലകൃഷ്ണന്‍)

ആകെമൊത്തത്തില്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊതിയാകുന്നില്ലേ ? പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്.

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന, അമ്മയില്‍ നിന്ന് തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിന്റെ വളര്‍ച്ചയുടെ ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?


ഞാനായിട്ട് ഒന്നും പറയുന്നില്ല..നിങ്ങള്‍ക്ക് പറയാം ...

Tuesday, June 21, 2011

അജ്മീര്‍ ശൈഖ്

വെള്ളിയാഴ്ച്ച ദിവസം ..മുസ്ലിംകളെ സംബന്തിച്ചോടത്തോളം ദിവസങ്ങളില്‍ പ്രധാനപ്പെട്ട ദിവസം .പ്രധാന കര്‍മ്മമായ ജുമുഅക്ക് പോകുക എന്നത് ഒഴിവാക്കാന്‍ പറ്റാത്ത സംഗതി.അന്നെ ദിവസം ഇമാമിന്റെ അല്ലങ്കില്‍ ഖത്തീബിന്റെ പ്രസംഗം ശ്രവിക്കല്‍ നിര്‍ബന്ധം ..കഴിഞ്ഞ ആഴ്ച്ച കേട്ട ഒരു തറ പ്രസംഗം എന്നെ വല്ലാതെ അലട്ടുന്നു.തറ പ്രസംഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് മിംബറില്‍ കയറാതെ (സ്റ്റേജ്) ഉള്ള പ്രസംഗം എന്നെ ഉദ്ദേശിച്ചുള്ളൂ..വിഷയം അജ്മീര്‍ ശൈഖ്...ഖോജ മൊഹിയുനുദ്ദീന്‍ ജിഷ്തി.......അങ്ങിനെ പോകുന്നു പേര്...ഇദ്ദേഹവും കൂട്ടാളികളും ഒരു ദിവസം മദീന പള്ളിയില്‍ റസൂലിന്റെ മഖ്ബറ സിയാറത്ത് ചെയ്യാന്‍ പൊകുകയുണ്ടായി...അങ്ങിനെ അദ്ദേഹം മദീന പള്ളിയില്‍ ഇരിക്കുന്നത് കണ്ട പ്രവാചകന്‍ അദ്ദേഹത്തെ അരികിലേക്ക് വിളിക്കുകയും സലാം പറയുകയും കൈ പുറത്തേക്ക് ഇട്ട് മുത്താന്‍ അനുവദിക്കുകയും ആശീര്‍വാദം ആയി ഇന്ത്യായിലെ ഔലിയാക്കളുടെ നേത്രസ്ഥാനം കല്‍പ്പിച്ച് നെല്‍കുകയും അദ്ദേഹം അത് സ്വീകരിച്ച് ഇന്നും ഔലിയാക്കളുടെ നേതാവായി തുടരുന്നു എന്നുമാണ് പ്രസംഗിച്ചത്.എന്റെ പേരില്‍ ഒരു കളവ് പറഞ്ഞാല്‍ നരകത്തില്‍ ഒരു ഇരിപ്പിടം ഉറപ്പിച്ചോളൂ എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് പരയുന്ന ഈ പുരോഹിത വര്‍ഗ്ഗം ഒരു നേരത്തെ ചോറിന്നും ഇറച്ചിക്കും വേണ്ടി ഇത്രത്തോളം അതപഥിച്ച് പോകുന്നത് കഷ്ടം തന്നെ...അല്ലങ്കിലും ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചില്‍ ഉണ്ട്.മദ്യഷാപ്പ് നടത്തുന്ന ഒരു മുതലാളി മരുന്ന്ഷാപ്പ് തുടങ്ങിയപ്പൊള്‍ മൂസ്ലിയാര്‍ക്കും പള്ളിക്കും കാശ് കൊടുത്തു..അന്നത്തെ ദിവസം മുസ്ലിയാരുടെ പ്രാര്‍ത്ഥനയില്‍ മുതലാളിയും അദ്ദേഹത്തിന്റെ കച്ചവടത്തിലുള്ള ബര്‍കത്തും മാത്രമെ ഉണ്ടായുള്ളുത്രെ..സ്വൊയം രോഗികളാവാനും സ്വൊന്തം മക്കള്‍ കള്ളുകുടിയന്‍മാര്‍ ആവാനും ആണ് ഈ മുസ്ലിയ്യാര്‍ പ്രാര്‍ത്ഥിക്കുന്നത് എന്ന് അറിയാത്ത ഈ ജനം അതിനും ആമീന്‍ പറഞ്ഞു..പൊതുജനത്തിന് എല്ലാം പ്രാര്‍ത്ഥന...ആമീന്‍ പറയാന്‍ വിധിക്കപ്പെട്ടവര്‍...

Saturday, June 18, 2011

രാ രീ രാരാരോ...


എത്രയോ വര്‍ഷമായ് കാത്തിരുന്നു നിന്നെ ഞാന്‍..എന്റെ ജീവന്റെ ജീവനായ് വന്നു നീ ഭൂമിയില്‍...അരുളുന്നു സ്വാഗതം എന്‍ പൊന്നോമനേ....തളരല്ലെ കണ്‍മണി എന്‍ ജീവനല്ലെ..

Sunday, May 29, 2011

പൂക്കോട്ടുര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനത്ത്

ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ 97 ശതമാനം വിജയം നേടിയ പൂക്കോട്ടുര്‍ ഗവ; ഹൈസ്കൂളിന്ന് ഒരായിരം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുംബോള്‍ ഇതിന്ന് പിന്നില്‍ പ്രവര്‍ത്തിക്കുകയും പ്രയത്നിക്കുകയും ചൈത എല്ലാ അദ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മാര്‍ത്തമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ,ഒരു പൂക്കോട്ടൂര്‍ക്കാരന്‍ എന്ന നിലക്ക് അഭിമാനിക്കുക കൂടി ചെയ്യുന്നു...
ഈ വര്‍ഷത്തെ യൂനിഫോം വിതരണത്തിലും ഈ ജില്ലയിലെ ഏറ്റവും മികച്ച റിക്കോര്‍ഡ് കരസ്ഥമാക്കാന്‍ ഈ സ്ഥാപനത്തിന്ന് കഴിഞ്ഞത്തില്‍ ഞാന്‍..............??കാരണം മീറ്ററോന്നിന് 75 രൂപ നിരക്കില്‍ ജില്ലയിലെ മറ്റ് എല്ലാ സ്ഥാപനങ്ങളെയും കിടത്തിവെട്ടി പൂക്കോട്ടുര്‍ ഗവ; ഹൈസ്കൂള്‍ ഓന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു...പി ടി എ കമ്മറ്റി പോലും അറിയാതെ ഈ ഉന്നത റിക്കോര്‍ഡ് കരസ്ഥമാക്കാന്‍ ആത്മാര്‍തഥമായി പ്രയത്നിച്ച എല്ലാ അദ്യാപകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പൂക്കോട്ടുര്‍ക്കാരന്‍ എന്ന നിലയില്‍ നമസ്ക്കാരം .....ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ......

Saturday, May 21, 2011

യൂനിഫോം വില്‍ക്കാനുണ്ടോ......

നേരം പുലര്‍ന്ന് ഉമ്മ മുറ്റം അടിച്ച് വാരാന്‍ തുടങ്ങിയിരിക്കുന്നു...അപ്പോഴാണ് കുറച്ച് അകലെ പഞ്ചായത്ത് റോഡിലൂടെ തലയില്‍ വലിയ ഒരു ബാഗും ചുമന്ന് ഒരാള്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് പോകുന്നു..ചെവിയോര്‍ത്ത് നോക്കി....സ്കൂള്‍ ബേഗുകള്‍,കുടകള്‍ ,യൂനിഫോമുകള്‍.........അങ്ങിനെ പോകുന്നു അയാളുടെ ഓലിയിടല്‍...ഉമ്മയെ കണ്ടയുടെനെ അയാള്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു...മുറ്റത്ത് എത്തിയ ആ വയസ്സന്‍ ഏതോ ഒരു അത്താണി കിട്ടിയ സന്തോഷം...ഒന്ന് ക്കൈ വെച്ചാ മോളെ ...ഞാനിതൊന്ന് ഇറക്കി ബെക്കട്ടെ...ബല്ലാത്ത ചൂടും ഷീണവും....കുറച്ച് ബെള്ളം തരീന്ന് ...ഞാനൊന്ന് കുടിക്കട്ടെ.....അല്‍ഹംദു ലില്ലാഹ്..... സലാമത്തായി.....ഇനി പറ... ഞമ്മക്ക് എന്തോക്കെ ബേണ്ടീത്>??.....ഇങ്ങക്ക് മേണ്ടീത് ഒക്കെ ഈ ബേഗിലുണ്ട്....ഇങ്ങള് പറഞ്ഞാല്‍ മതി...അയാള്‍ മെല്ലെ ബേഗ് തുറന്നു...ഞാന്‍ സന്തോഷം കൊണ്ട് ബേഗിന്റെ അടുത്തേക്ക് ചാടിയത് അറിഞ്ഞില്ല...ഉമ്മ ദേഷ്യപ്പെട്ടു..ഡീ... നിലത്ത് നില്‍ക്ക്..നീ വലിയ പെണ്ണായിട്ടുണ്ട്...ഉംംം....തുറിച്ച് ഒരു നോട്ടവും.....അത്തൊക്കെ പോട്ടെ ...ഇങ്ങക്ക് ഇപ്പോ യത്താ മേണ്ടിയത്??കാക്കാന്തെ ചോദ്യം....യൂനിഫോം ഞാന്‍ പറഞ്ഞു.......ഞാന്‍ വാങ്ങിതരാം നീ ഒന്ന് സമാധാനിക്ക്...ഉമ്മാന്റെ പറച്ചില്‍...നീ പോയി ഉപ്പാന്റെ കീശയീളല്‍ കാഷ് ഉണ്ടോ എന്ന് നോക്ക്...ഞന്‍ അകത്തേക്ക് ഓടി..അപ്പോഴേക്കും കാക്കാക്ക് സന്തോഷം രാവിലെത്തെ കച്ചവടം ഉഷാറാകും ..ഇന്‍ഷാ അള്ളാഹ്...കത്രികയും അളക്കാനുള്ള മീറ്റര്‍ ടേപ്പും എടുത്ത് പുറത്തെക്ക് വെച്ചു....പെട്ടെന്ന് ദൂരെ നിന്നും കേള്‍ക്കുന്ന ഒരു അനൌസ്മെന്റെ ശാബ്ദം ''എല്ലാ നാട്ട് കാരെയും അറീക്കുന്നു''...മോളെ..നൊക്യാ ...എന്താ...ആരാ മരിചത് എന്ന്....ആരും മരിചത് അല്ല ഉമ്മാ....നമ്മുടെ സ്കൂളില്‍ യൂനിഫോം കൊടുക്കുന്നു...അടുത്ത ഒന്ന്,രണ്ട് തിയതികളില്‍.....അതാ പറയുന്നത്,...ഓ ഓ....പെട്ടന്ന് ഉമ്മാക്ക് മനസ്സിനൊരു മാറ്റം...എന്നാ പിന്നെ നമ്മുക്ക് സ്കൂളില്‍ നിന്നും വാങ്ങാം..പടച്ചോനെ ഈ ഇബ്ലീസിന്റെ മക്കളെ കൊണ്ട് നമ്മളെ രാവിലത്തെ കച്ചോടം തന്നെ പോയികിട്ടുമോ...എന്നോറുത്ത് ആ പാവം വയസ്സന്‍ യൂനിഫോമിന്റെ മികവുകള്‍ പറയാന്‍ തുടങ്ങി..നല്ല് സിസ്കോട്ടന്‍ തുണിയാ....ഈ മാസം മില്ലില്‍ നിന്നും ഇറക്കിയതാ....ദാ..ടേറ്റ് നോക്ക്...ഒക്കെ ശെരിയാ....ഒരു മീറ്ററിന്ന് നാല്‍പത് ഉറുപ്പിക തന്നാല്‍ മതി.....പാവം വയസ്സന്‍ ഒരുപാട് പറഞ്ഞ് നോക്കി...ഉമ്മാന്റെ കല്‍ബ്നണ്ടോ അലിയുന്നു??ഇനി ഇവിടെ സമയം കള്യുന്നത് ബുദ്ഡിയല്ല എന്ന് മനസ്സിലാക്കിയ ആ പാവം വയസ്സന്‍ പെട്ടന്ന് സ്ഥലം ഒഴിവക്കി...അയാളുടെ പോക്ക് കണ്ടപ്പോള്‍ എനിക്ക് വെഷമം തോന്നി....പാവം ഞന്‍ മനസ്സില്‍ മന്ത്രിച്ചു....

ഒന്നാം തിയതി ..സമയം 11 മണി..ഉമ്മാ...ഉമ്മാ...ഈ ഉമ്മാന്റെ കുളി ഇനിയും കഴിഞ്ഞില്ലെ?..നേരം കുറെ വൈകി....ഇനി എപ്പോയാണ് സ്കൂളില്‍ എത്തുക....ദാ ഞാന്‍ വന്നു...ഇനി പര്‍ദ്ദ കൂടി ഇട്ടാല്‍ മതി..ഉമ്മ അകത്ത് നിന്നും വിളിച്ച് പറഞ്ഞു....ചോറും കറിയും ഒക്കെ ആയപ്പോഴേക്കും സമയം പോയത് അറിഞ്ഞില്ല..വേഗം നടക്ക്...ഈ പാടത്തിലൂടെ അങ്ങ്ട് പോകാം എന്നല്‍ വൈലിന്നും ആക്കം കിട്ടും പെട്ടന്ന് എത്തുംചെയ്യാം..ഉമ്മ ഓരോന്ന് പറഞ്ഞ് പിന്നിലും ഞാന്‍ മുന്നിലും...യൂനിഫോം ആണാങ്കിലും പുതിയ വസ്ത്രം വാങ്ങുന്ന സന്തോഷത്തില്‍ സ്കൂളില്‍ എത്തിയത് അറിഞ്ഞില്ല...ഗൈറ്റ് കിടന്നപ്പൊള്‍ തന്നെ നീണ്ട വരി കണ്ടു..പിന്നെ ഒന്നുംനൊക്കിയില്ല ..വരിയുടെ പിന്നില്‍ നിന്നു...വൈല് നേരിട്ട് കൊള്ളുന്നില്ലങ്കിലും ചൂടുള്ള കാറ്റ് മനുഷ്യനെ പൊള്ളിക്കുന്നു...എന്ത് ചെയ്യനാ..നില്‍ക്കുകയല്ലാതെ നിവര്‍ത്തിയില്ലല്ലോ??....സമയം രണ്ട് മണി...ദാഹിച്ച് പൊരിയുന്നു...ഉമ്മയോട് പൈസ വാങ്ങി ഞാന്‍ രണ്ട് ലൈം വാങ്ങി കൊണ്ട് വന്നു...ഇത് എവിടെന്നാ...ഉമ്മന്റെ ചോദ്യം....പത്ത് രൂപയാ ഉമ്മാ... നമ്മുടെ നാസറാക്കാന്റെ കടയില് നിന്നാ......ഉം ..ഒരു മൂളലോടെ ഉമ്മ ഒറ്റ വലിക്ക് തന്നെ കുടിച്ച് തീര്‍ത്തു....അടുത്ത ആള്‍ വരട്ടെ......പിന്നെ ഞങ്ങളുടെ ഊഴം ..പറയൂ....എന്തൊക്കെ വേണ്ടത്??ഈ കുട്ടിക്ക് യൂനിഫോം ..ഉമ്മാന്റെ മറുവടി...ഫുള്ളോ ഹാഫോ?/ അടുത്ത ചോദ്യം...ഫുള്ള് കൈ ഉമ്മ പറഞ്ഞു..ഒ കെ....എത്ര കൂട്ടം വേണം ?/ഉമ്മ ഒന്ന് ആലോചിച്ചു ..ശേശം ഒരു കൂട്ടം യന്താ വില?....ഒരു മീറ്ററിന്ന് 75 രൂപ...ഉമ്മ ഒന്ന് നെട്ടി...തുണി ഒന്ന് കണട്ടെ...ഇതാ നൊക്കിക്കോളൂ...ചുളിഞ്ഞ മുഖവുമായി..വേഗം വേണം വേറെയും ആളുകള്‍ ഉണ്ട്....ദേഷ്യത്തിലാണ് മൂപ്പിലാന്‍...ഉമ്മയും വിട്ടില്ല...ഇത് എന്തു തുണി...ഇതിലേറെ നല്ല തുണി നാല്പതു രൂപക്ക് ഇവിടെ കിട്ടാനുണ്ട്....അയാള്‍ക്ക് ദേഷ്യം വര്‍ദ്ദിച്ച് വന്നു....ഞാന്‍ പറഞ്ഞോ ഇവിടെ വരാന്‍?ആരോക്കെ ത്രിപ്തി യാക്കണം എന്ന് അറിയോ നിങ്ങള്ക്ക് ??ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖം ചുവന്നു...ഒരു മീറ്ററ്‍ തുണി വിറ്റാല്‍ പത്ത് രൂപ ഇവിടെത്തെ അദ്യാപകര്‍ക്കും 5 രൂപ കമ്മറ്റിക്കും..പിന്നെ എവിടെന്നാ ഇതോക്കെ ഒക്കുന്നത്...വേണമെങ്കില്‍ വാങ്ങിക്കൊ..അല്ല്ങ്കില്‍ പോ.....ഏതായാലും വന്നില്ലെ ഒരു കൂട്ടം താ.....ഒന്ന് കൊണ്ട് എന്താവാനാ...മഴക്കാലം വരുന്നു...ഒന്നുകൂടി വങ്ങിക്കൂ ഉമ്മാ....ഞാന്‍ പറഞ്ഞു....ഇവിടന്നോ?...വേണ്ട..വേണ്ട...നമ്മുക്ക് ആ വയസ്സന്റെ കയ്യില്‍ നിന്നും വാങ്ങാം...എനിക്ക് കരച്ചില്‍ വന്നു,.പുറത്ത് കാണിക്കാതെ ഉമ്മന്റെ കൂടെ ഗൈറ്റിന്ന് പുറത്തേക്ക്.....ഇനിയും എന്തോക്കെ വാങ്ങാനുണ്ട്....പൈസയും കുറവാണ്...തല്‍ക്കാലം ഒന്ന് രണ്ട് നോട്ട് ബുക്ക് വാങ്ങികൊടുക്കാം....തൊട്ടടുത്ത തങ്ങളുടെ ഷോപ്പിലേക്ക്....ഷോപ്പ് തങ്ങളുടെതാണങ്കിലും സീനത്താണ് കച്ചവടക്കാരി....അവിടെ ചെന്നപ്പോഴാണ് അപ്രദീക്ഷിതമായി നമ്മുടെ ആ വയസ്സന്‍ യൂനിഫോം കച്ചവടക്കാരനെ കാണുന്നത്...അയാല്‍ പേര കുട്ടികള്‍ക്ക് പുസ്തകം വാങ്ങുന്നു....അയാളെ കണ്ടപ്പൊള്‍ ഉമ്മാക്ക് സന്തോഷം...സന്തോഷത്തില്‍ പരിസരം മറന്ന ഉമ്മ...കാക്കെ...നിങ്ങളെന്താ ഇവിടെ?അല്‍പ്പം ഉച്ച്ത്തിലായത് ഉമ്മ അറിഞ്ഞില്ല...അപ്പുറത്തെ കടയില്‍ നിന്നൊക്കെ ആളുകള്‍ നൊക്കുന്നത് കണ്ടപ്പോള്‍ എനിക്ക് നാണക്കേട് തൊന്നി...ഞന്‍ ഉമ്മാനെ തോണ്ടി...മെല്ലെ പറയൂ.....ഉമ്മാക്ക് കര്യം പിടികിട്ടി...ഉം ഒന്ന് മൂളി....പിന്നെ ശബ്ദം കുറച്ചു പറഞ്ഞു....എന്റെ കുട്ടിക്ക് ഒരു രണ്ട് കൂട്ടം യൂനിഫോം ....കാര്യം മനസ്സിലായ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു....അതെല്ലാം രണ്ട് പിള്ളേര് വന്ന് ഒന്നിച്ച് വാങ്ങി പോയി...മീറ്ററിന്ന് 50 രൂപക്ക്....അവരാ ഇപ്പോള്‍ സ്കൂളില്‍ കച്ചവടം നടത്തുന്നത്.......ഇത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ വന്ന ചിരി ഉമ്മ കാണാതിരിക്കാന്‍ ഞാന്‍ ഷാള്‍ കൊണ്ട് മറച്ച് പിടിച്ചു....അന്നേരം ഹൈവേയിലൂടെ പോയ മറ്റൊരു അനൌസിലേക്ക് ഞാന്‍ ശ്രദ്ദിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമ്മാന്റെ വിളി...വേഗം നടക്ക് ...സമയം വൈകി......ഇനി മറ്റൊരു ചതി കൂടി എന്റെ ഉമ്മാക്ക് ഓര്‍മിക്കാന്‍ കഴിയില്ലായിരുന്നു......................................

ജാഫര്‍ പറഞ്ഞ കഥ

ഓടി വരണേ ഓടി വരണേ......നേരം പുലര്‍ന്നിട്ടുള്ളു... അടുത്ത വീട്ടില്‍ നിന്നാണ് നിലവിളി കേള്‍ക്കുന്നത്..എന്റെ കോഴി കിണറ്റില്‍ വീണേ ..അടുത്ത കൂട്ടകരച്ചില്‍,,ഞാന്‍ പെട്ടെന്ന് ഓടാനുള്ള പുറപ്പാടിലായി...പെട്ടന്ന് ഭര്യയുടെ പിറകില്‍ നിന്നുള്ള ചോദ്യം നിങ്ങള്‍ എങ്ങോട്ടാ..നീ കേട്ടില്ലേ നാണിന്റെ വീട്ടിലെ കോഴി കിണറ്റില്‍ വീണന്ന്....ഓ...അതാണോ ഇത്ര വലിയ കര്യം ഇന്നെലെ അവിടെ പതിനാറ് കോഴി ഒന്നിച്ച് ചെബില്‍ വീണിട്ട് നിങ്ങളോ ഞാനോ അറിഞ്ഞോ....പെട്ടെന്ന് കുരിശ് കണ്ട സാത്താനെ പോലെ ഞാന്‍ അവിടെ നിന്നു....അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്..ശരിയാണ് ഇവള്‍ പറയുന്നത്. ഇന്നെലെ എത്ര ആളുകളാണ് അവിടെ സല്‍കാരത്തിന്ന് വന്നത്...റ്റാറ്റാ സുമോയില്‍ വന്ന അബു ഹാജി,സ്കോര്‍പ്പിയൊയില് വന്ന ഹസ്സന്‍ കുട്ടി..വണ്ടികളുടെ ഒരു നിരത്തെന്നെ ഉണ്ടായിരുന്നു അവിടെ എല്ലാം വലിയ പണക്കാര്...ഈ പാവങ്ങള്‍ ഇന്നെലെയും ഇവിടെ ഉണ്ടായിരുന്നുവല്ലോ...ഇനി കോഴി ആയാലും ആടായലും പോകാന്‍ അവില്ല എന്ന് കരുതി ചായ കുടിക്കാന്‍ ഉള്ള പരിപാടി നോക്കി ...കുടിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വിളിക്കുന്നു ...ജാഫര്‍ക്കാ...ഓടി വരണേ...പെട്ടെന്ന് ദേഷ്യം വന്നു..അയല്‍വാസിയാണല്ലോ എന്ന കാര്യം ഒരു നിമിഷം മറന്ന് പോയി ഞാന്‍..ഇന്നെലെ ചട്ടിയില്‍ കോഴി വീണപ്പോയും ഞാന്‍ ഇവിടെ ത്തന്നെ ഉണ്ടായിരുന്നല്ലോ എന്ന് പറഞ്ഞ് പൊയി.....ഈ നാവിന്റെ ഒരു കാര്യം////

Sunday, May 15, 2011

ഒസാമ

അങ്ങിനെ ഒരിക്കല്‍ കൂടി ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു...ജീവിതത്തില്‍ പല തവണ മരിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം വെക്തിത്വങ്ങളില്‍ ഒരാള്‍ കൂടി.പക്ഷേ ഇവിടെ സ്തിതി ഇപ്പൊഴും പൂര്‍ണ്ണമല്ല..കൊന്നവര്‍ക്കു തന്നെ ഉറപ്പില്ല..കൊല്ലപ്പെട്ടതു ബിന്‍ലദന്‍ തന്നയാണോ എന്നത്..അത് സമര്‍ഥിക്കാന്‍ പല കഥകളും പറഞ്ഞു നൊക്കിയിട്ടും സ്വൊയം ഉറപ്പില്ലാതെ വിയര്‍ക്കുന്ന ലോക പോലീസിനെ ഇന്നും നമ്മള്‍ കാണുകയും ചൈതു..സ്വൊന്തമയി ഒരു രാഷ്ട്രത്തിന്റെയൊ,ഒരു വാര്‍ഡ് ന്റെ പൊലും അതികാരം കയ്യിലില്ലാത്ത ഒരു സദാരണ മനുഷ്യന്റെ മ്ര്തുശരീരത്തെ പൊലും ഇത്രയും ഭയക്കുന്ന ഈ ലോക പോലീസിന്ന് ആ ദേഹം നിര്‍മാര്‍ജനം ചൈത കപ്പല്‍ കാട്ടി സ്വൊന്തം ജനതയെയും ലോകത്തെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.മോര്‍ഫ് ചൈത ഫോട്ടോകളും അമേരിക്ക പടച്ചു വിട്ട ഡി എന്‍ എ റിപ്പോര്‍ട്ടും ലോക ജനതയുടെ വിമര്‍ഷങ്ങള്‍ക്ക് വിദേയം ആയപ്പൊള്‍ പെട്ടന്ന് പൊങ്ങിയ ഈ കപ്പല്‍ മറ്റോരു അബദ്ദം ആവില്ലെ യന്നാണ് ഇപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നത്..ആദ്യം ഇറാക്കിലും പിന്നീട് അഫ്ഗാനിസ്തനിലും ഇപ്പോള്‍ പാകിസതാനിലും മരിച്ച ആ പാവം മനുഷ്യന്ന് ഇനി യത്ര മരണങ്ങള്‍ കാത്തിരിക്കുന്നു എന്നത് നമുക്കു കത്തിരുന്ന് കാണാം...എന്തായാലും ഒന്ന് നമ്മുക്ക് പറയാം..അദ്ദേഹം മരിച്ചിട്ടുണ്ടങ്കില്‍ അദ്ദേഹത്തിന്റെ പ്രേതത്തെ പൊലും ഈ ലോക പൊലീസിന്ന് പേടിയാണ് എന്നത്...പേടിച്ച് പേടിച്ച് പല തവണ മരിക്കുന്ന ലോക പോലീസിന്ന് മുന്നില്‍ മരിച്ചിട്ടുംമരിച്ചിട്ടും മരിക്കാത ഉസാമ യത്രയോ ധീരന്‍.....ഒരിക്കല്‍ കൂടി മരിക്കാത ഒസാമയുടെ പുനര്‍ജന്മം പ്രദീക്ഷിച്ച്.....ലോകത്തിന്ന് സമാധാനം വര്‍ഷിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..........

Saturday, May 14, 2011

മുടിയാട്ടം

ഒന്നും പറയാനില്ലാതത കുറേ ദിവസതതിന്ന് ശേഷം.....
ഇന്നെലെയും ഒരു പ്രസംഗം ശ്രവിച്ചു..
വിഷയം കേശം തന്നെ...
അതും തിരു നെബിയുടേത്...
പ്രഭാഷിക്കുന്നത് ഒരു തലയില്‍ കെട്ടുകാരന്‍.....
പക്ഷെ കേള്‍ക്കണമെങ്കില്‍ തലമൊത്തത്തില്‍ മൂടേണ്ട അവസ്ഥ....
യത്ര പുതിയ വാക്കുകളാണ് അയാള്‍ കണ്ടെത്തിയിരിക്കുന്നത്..
സഭ്യമല്ലാതെ സംസാരിക്കാന്‍....
ആരാന്റെ ഭക്ഷിച്ചു സ്വന്തം സഹോദരനെ തെറി വിളിക്കുന്നു....
അതും പുണ്യമായ ഒരു മതത്തിന്റെ പേരില്‍ ...
തിരു നബിയുടെ അനുചരന്‍മാര്‍ സ്വന്തം രക്തവും മജ്ജയും മനസ്സും എന്തിനേറെ സ്വൊ ശരീരം പോലും കൊടുത്തൂ വളര്‍ത്തി വലുതാക്കിയ ഈ മതം തെരുവൂ പട്ടികല്‍ക്ക് കിട്ടിയ എല്ലിന്‍ കഷ്ണ്ം പോലെ കടിച്ചു കീറാന്‍ ഈ വര്‍ഗ്ഗത്തിന്ന് യന്താണ്ണ് അവകാശം...
പാവ പെട്ടെവന്തെ കീശയും ആശയും ഒരു പോലെ ചൂഷണണം ചെയ്യുന്ന ഈ സമൂഹം....
ദൈവത്തെയും മനുഷനെയും ഭയം ഇല്ലാതെ ഈ കൂട്ടര്‍ ചെയ്യുന്ന അസംബന്ദം നോക്കി നില്‍ക്കാന്‍ ഒരു യതാര്‍ഥ വിശ്വാസിക്ക് പറ്റുമോ.....
ദൈവം മനുഷ്യന്ന് അന്തസ്സും അഭിമനവും പടിപ്പിച്ച സ്നേഹവും സൌഹാര്‍ദ്ദവും ശീലിപ്പിച്ച ഈ മതത്തിന്റെ അനുയയികള്‍ യന്ന് പറയുന്ന ഈ സമൂഹത്തെ സ്നേഹിക്കാനും വിശ്വസിക്കാനും ഒരു യതാര്‍ഥ മനുഷ്യന്ന് കയിയുമെന്ന് തോന്നുന്നില്ല....
ഇത് ഒരു മതത്തിന്റെയൊ മുസ്ലിംകളൂടെയോ മാത്രം കര്യമല്ല....ഒരു സമൂഹത്തെ മോത്തത്തില്‍ വിഡ്ഡികളാക്കുകയാണ്....മതത്തിന്റെ പേരില്‍ ആകുംബോള്‍ ആര്‍ക്കും എന്തും ചെയ്യാം...ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കുക കൂടി ചൈതാല്‍ ബഹു കേമം....എത്ര വേണമെങ്കിലും എങ്ങനെ വെണമെകിലും പിരിവ് എടുക്കാം...ആര് ചോദിക്കന്‍.... ആര് കാണാന്‍....പ്രതികരനണ ശേശി ഇല്ലാത്ത ഈ സമൂഹത്തെ എന്നും എങ്ങനെ പറ്റിക്കാന്‍ കയിയണേ എന്ന പ്രാര്‍ത്ഥന ആവും ഈ കൂട്ടര്‍ക്ക്....ദൈവനുഗ്രഹം ഉണ്ടായാല്‍ വൈകാതെ ജനം ഈ ചൂഷണം തിരിച്ചറിയും.....പണ്ഡിതന്മാര്‍ എന്ന് സ്വയം പറയുന്ന ഈ വര്‍ഗ്ഗം ഒരു ആത്മ പരിശോദനക്ക് തെയ്യാറാവണം....സ്വയംആത്മ ശൂദ്ദി വരുത്തി യതാര്‍തഥ മതംപടിച്ചു വക്രത ഒഴിവാക്കി ശരിക്കുള്ള മതത്തിലെക്കു തിരിച്ച് വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് നമുക്കും പ്രാര്‍ത്തിക്കാം...............അത് പൊലെ ഇത്തരത്തില്‍ ഉള്ള പ്രസംഗം ശൃവിക്കാന്‍ ഇനിയും ഒരു അവസരം....ദൈവമെ കാക്കണേ.....സല്‍മാന്‍ രുഷ്തി മാരും കാര്‍ടൂണിസ്റ്റ്കളും ഇതിലും എത്രയൊ ഭേദ്ം.........അവരാരുംപ്രവാചകനെ വിറ്റ് തിന്നിട്ടില്ല്ല്ലല്ലോ.................